Saturday, December 29, 2012

ആത്മശാന്തിക്കായ് ഒരു ചോദ്യം.


ചവിട്ടിയരക്കപ്പെട്ട ഒരു പെണ്‍ഹൃദയം. 

പേടിച്ചു വിരണ്ട് ചിറകടിച്ചു പറന്നുപോയ ഒരു  ആത്മാവ് 

ഇരതേടി അലയുന്ന പുലികളും സിംഹങ്ങളും 

ചോര ഇറ്റിറ്റു വീഴുന്ന കൂര്‍ത്ത മുനയുള്ള കഴുകന്‍ കൊക്കുകള്‍ 

നിബിഡാന്ധകാരം നിറഞ്ഞ  ഘോര വനത്തില്‍ 

മേഞ്ഞുനടക്കാന്‍ വിധിക്കപ്പെട്ട പേടമാനുകള്‍ തല ചുറ്റിലും  തിരിച്ച്   ആരെയാണ് തിരയുന്നത് 

ആ മാംസ കൊതിയന്മാരെയോ അതോ

അവളുടെ ആത്മാവ് ഒരുനോക്കു കാണുവാന്‍ കൊതിച്ച മനസാക്ഷിയെയോ? 

                                                                         ***********

Saturday, December 8, 2012

വെളുത്താട്ട് ഭഗവതി





വെളുത്താട്ട് ഭഗവതി ശരണമമ്മേ ദേവി 

തൃപ്പാദകമലങ്ങള്‍ കൈതൊഴുന്നേന്‍ 

ഇരുളല കരിനിഴല്‍ തീര്‍ക്കും തൃസന്ധ്യയില്‍ 

നിലവിളക്കില്‍ തിരി നാളങ്ങള്‍ തെളിയുന്ന 

തിരുനടയിലെത്തുവാന്‍ ഹൃദയം തുടിക്കുന്നു 

കലികാല ദോഷങ്ങള്‍ നീങ്ങിടേണം അമ്മേ-

- കരുണയൊരു വെട്ടമായ് മാറിടേണം 

ഉള്ളം നിലാവുപോല്‍ ശോഭിക്കണം 

നാവിലെന്നുമാ നാമങ്ങള്‍ വന്നിടേണം 

പഞ്ചവാദ്യത്തിന്റെ താളപെരുമഴ 

ശംഖനാദം കുടമണിയൊച്ചയില്‍

അമ്മതന്‍ തിരുനാമ ഘോഷങ്ങള്‍ കേട്ടിന്നു 

ദീപാരാധന തൊഴുവാന്‍  കനിയണം 

മനസ്സ് നിറച്ചുമനുഗ്രഹം ചൊരിയണം

**************


വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രത്തെ

കുറിച്ചുള്ള വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.

http://www.veluthattamma.org/about.html