Thursday, August 30, 2012
Saturday, August 25, 2012
ഓണ പാട്ട്
ഓണമായി തിരുവോണമായി പൊന്‍-
-ഓണമെന്‍ മുറ്റത്ത് വന്നു നിൽപ്പൂ
മാവേലി മന്നന്‍റെ മങ്ങിയോരോര്‍മകള്‍
മാനസം തന്നില്‍ മായാതെ നില്പ്പു
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍ തണലത്തൊരു കൊച്ചു
മലയാള നാടിന്‍റെ മണ്ണിലാകെ
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍ തണലത്തൊരു കൊച്ചു
മലയാള നാടിന്‍റെ മണ്ണിലാകെ
സ്നേഹവര്‍ണത്തിന്‍ ഇതളുകള്‍ നീട്ടി
ലാളിത്യമധുരമാം തേന്‍ നിറച്ച്
ഇളവെയില്‍കൊണ്ടതിന്‍ ശോഭയില്‍
താളത്തില്‍ ഇളകുന്ന പൂക്കള്‍ നിറഞ്ഞിരുന്നു
പാടം നിറഞ്ഞങ്ങുലയുന്ന നെല്‍ക്കതിര്‍
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ നമ്മുടെ വയറിനൊപ്പം
ഹൃദയത്തില്‍ നന്മകള്‍ സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ
തുമ്പ പൂവിന്‍റെ മണവുമില്ലാ
ഇന്നെന്‍റെ വീടിന്‍റെ ഉമ്മറത്തായൊരു
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ
ഊഞ്ഞാല് കെട്ടിയ മരവുമില്ലാ
പണ്ടുള്ളതെല്ലാം പഴംതുണിയായ്
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു ചെത്തീടണം ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട് ചൂടത്ത്
മുണ്ടുടുത്തീടുവാന്‍ നാണമല്ലോ
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍
മലയാള ഭാഷയെ കൊന്നീടണം
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ
സാരോപദേശത്തിന്‍ വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല പോലും
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്‌മ് കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ നമ്മുടെ വയറിനൊപ്പം
ഹൃദയത്തില്‍ നന്മകള്‍ സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ
തുമ്പ പൂവിന്‍റെ മണവുമില്ലാ
ഇന്നെന്‍റെ വീടിന്‍റെ ഉമ്മറത്തായൊരു
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ
ഊഞ്ഞാല് കെട്ടിയ മരവുമില്ലാ
പണ്ടുള്ളതെല്ലാം പഴംതുണിയായ്
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു ചെത്തീടണം ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട് ചൂടത്ത്
മുണ്ടുടുത്തീടുവാന്‍ നാണമല്ലോ
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍
മലയാള ഭാഷയെ കൊന്നീടണം
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ
സാരോപദേശത്തിന്‍ വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല പോലും
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്‌മ് കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
ഹൃദയങ്ങളിലിന്നു പൊള്ള മാത്രം
ചിന്തകളില്ലാ കഴിവുമില്ലാ ഇന്ന്
ചിന്തിക്കുവാനൊട്ടു നേരമില്ലാ
സ്നേഹമതില്ലാ കാരുണ്യമില്ലാ
മനുഷ വികാരങ്ങളൊന്നുമില്ലാ
ഈവിതം കാലുഷമായൊരീ നാടിന്നു
ഈവിതം മാറി മറിഞ്ഞു പോയി
മദ്യപശാലകള്‍ പെരുകുന്നു എവിടെയും
മദ്യപന്‍മാരുടെ കൂട്ടം മാത്രം
സര്‍ക്കാരിതിന്നതിന്‍ ഖജനാവ് കാക്കുവാന്‍
മദ്യമതുതന്നെ വിറ്റീടണം
പ്രജകള്‍ തുലയട്ടെ പട്ടിണിയാവട്ടെ
ഭാര്യമാര്‍ തെറിയില്‍ കുളിച്ചിടട്ടെ
കൃഷിയിടം മുടിയട്ടെ കാടുനശിക്കട്ടെ
പുഴയും കുളങ്ങളും വറ്റിടട്ടേ
ഭരണത്തിലേറീട്ടു കയ്യിട്ടു വാരുവാന്‍
വിഷജലം വിറ്റുള്ള കാശുമതി
ഉറ്റവരുടയവര് എന്നതൊന്നും ഇല്ല
ക്ലൂരത എങ്ങും മറഞ്ഞിരിപ്പൂ
പത്രം നിവര്‍ത്തിയാല്‍ കൂട്ടകൊലകളും
മാനഭംഗങ്ങളും എത്ര എത്ര
ആര്‍ത്തു വിളിക്കുന്ന ആര്‍ത്തനാദങ്ങളും
നിണമൊലിച്ചുയരുന്ന ആയുധവും
എങ്കിലും ആ മഴ മേഘങ്ങള്‍ കനിയാഞ്ഞ
കര്‍കിടകം പോയ് മറഞ്ഞനേരം
ഇന്നിതാ ചിങ്ങമായി അത്തവും വന്നുപോയ്
എല്ലാം മറന്നിടാം മാലോകരെ
പഴമകള്‍ തുലയട്ടെ പുതുമയില്ലുള്ളതാം
നന്‍മകള്‍ മാത്രം തിരഞ്ഞെടുക്കാം
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഓണം പിറക്കുന്ന നാളുവരെ
ജാതീമറന്നിടാം മതവും മറന്നിടാം
രാഷ്ട്രീയമെല്ലാം അകറ്റിവയ്ക്കാം
ഗ്രഹോപകരണത്തിന്‍ ശാലകളും
വസ്ത്ര ശാലകളും മറ്റു ശാലകളും
വര്‍ണവിളക്കുകള്‍ മിന്നിതെളിഞ്ഞങ്ങ-
-ലങ്കാരമോടെ തിളങ്ങിനില്പ്പു
മഞ്ഞയും ചോപ്പും പലനിറത്തിലുള്ള
പൂക്കളിന്നെങ്ങുമീ തെരുവിലെല്ലാം
കൊയംബത്തൂരീന്നു വണ്ടികേറീവന്നു
പൂക്കളം തീര്‍ക്കുവാന്‍ കാത്തിരിപ്പൂ
ട്ടെലിവിഷ പെട്ടി നിറയെ തെരുതെരെ
പുതു പുതു പുത്തന്‍ പടങ്ങളുണ്ട്
താരങ്ങള്‍തന്‍ വിശേഷങ്ങളുണ്ട് പിന്നെ
അംഗനമാരുടെ കൊഞ്ജലുണ്ട്
ഇടതടവില്ലാതെ പെരുമഴയായി പെയ്യും
പരസ്യ മഴയുടെ കുളിരുമുണ്ട്
പച്ചകറികളില്‍ വിഷഗന്ധമെങ്കിലും
നല്ലൊരു സദ്യ ഒരുക്കീടണം
പച്ചടി കിച്ചടി സാമ്പാറ് അവിയല്
പലതരം കറികള്‍ വരുത്തിക്കണം
പ്ലാസ്റ്റിക്കുകൊണ്ടുള്ള തൂശനിലയിലായി
പാലട പ്രഥമന്‍ വിളംബീടണം
ത്രിക്കാക്കരപ്പനെ ചന്തയില്‍ പോയിട്ട്
കാശ് കൊടുത്തൊന്നു വാങ്ങീടണം
ആദിയും ദുഖവും എല്ലാം അകന്നുപോയ്
ആശ്വാസമാകട്ടെ ഓണനാള്
പാതി നികന്നൊരു പാടവരമ്പിലെ
പാതി കരിഞ്ഞോരു പാഴ്ചെടിയില്‍
ബാക്കിയിരിക്കുന്ന പച്ചപ്പില്‍ അങ്ങിങ്ങ്
മൊട്ടിട്ട പൂവിന്‍റെ ശോഭപോലെ
ഹൃദയത്തില്‍ എവിടെയോ മങ്ങിയിരിക്കുന്ന
ഓര്‍മ്മകള്‍ എല്ലാം പുറത്തെടുക്കാം
മാവേലി മന്നവന്‍ വന്നണഞ്ഞീടുമ്പോള്‍
മാലോകരെല്ലാരും ഒന്നു പോലെ
കള്ളവും ചതിയും അകറ്റിയെക്കാം
ഇന്ന് ആമോധപൂര്‍വ്വം വസിച്ചു നോക്കാം
ഉച്ചത്തില്‍ ഉച്ചത്തില്‍ ഉയരട്ടെ എവിടെയും
ആര്‍പ്പു വിളികളാനന്തമോടെ
ആര്‍പോ.... ഈറോ... ഈറോ...
ആര്‍പോ... ഈറോ... ഈറോ...
*******
ലോകത്ത് എവിടെയും ഉള്ള ഓണം ആഘോഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഈ എളിയവന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍.
എല്ലാവര്‍ക്കും നന്‍മയും സന്തോഷവും ആയുസും ആര്യോഗ്യവും സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.
Saturday, August 18, 2012
ഞാന്‍
എന്നിലെ എന്നെ ഞാന്‍ കാണുന്നു
എന്റെ കണ്‍ പീലികള്‍ മൂടുമീ നേരം
എന്നിലെ ചൈതന്യം അറിയുന്നു ഞാന്‍
ഹൃദയ താളം നിലച്ചൊരീ നേരം
ദേഹിയും ദേഹവും രണ്ടെന്നറിഞ്ഞെന്റെ
ചിത കത്തി എരിയുമീ നേരം
ദേഹം അതഞ്ചായി വികടിച്ചു പോയ്
ഇന്ന് ദേഹിയായി ഞാന്‍ നിലനില്പൂ
ദേഹങ്ങള്‍ പലതും ധരിച്ചുപേക്ഷിച്ചു
ഞാന്‍ദേഹിയായി ഇന്നും ഇരിപ്പു
എല്ലാമറിഞ്ഞമരുമകിലാണ്ട നാഥന്‍
ഒരു വേഷം ഇനിയും ഒരുക്കും
അതുമണിഞ്ഞെന്‍ഭാഗം ആടി കളിക്കുവാന്‍
ഞാന്‍ എന്ന സത്യം മുഴുകും
ഞാന്‍ എന്നെ അറിയാതെ എന്തിലോ മുഴുകി
ഒരു ദേഹിയായി എന്നും ഇരിക്കും.
ഒരു ദേഹിയായി എന്നും ഇരിക്കും.
Wednesday, June 27, 2012
കടലിനോടുള്ള പ്രണയം
കടലിന്റെ കരയിലെ കാറ്റുകൊള്ളാന്‍
വെറുതെ ഞാന്‍ പോയി ഒരുദിവസം
കടലിലെ തിരവന്നു കാലില്‍മുട്ടി
കടലുമീഞാനുമായി പ്രണയത്തിലായി
കടലിലെന്‍ മനസിന്റെ നിഴലുകണ്ടു
കടലിലെ തിരയ്യിലെന്‍ ചിന്തകളും
കുംഭമാസത്തിലെ സായന്തനം
കുങ്കുമം വാരി വിതറും പോലെ
പുഞ്ചിരിതുകുമാ മുഖകാന്തിയില്‍
കണ്ണിമ വെട്ടാതെ നോക്കിനിന്നു
തിരകളും തിരകളും കുട്ടിമുട്ടി
ഉതിരുന്ന ശബ്ദമെന്‍ കാതിലെത്തി
നടനമാടുന്നൊരു സുന്ദരിതന്‍
പാദസരത്തിന്‍ കിലുക്കമാണോ
കൈകള്‍ക്കലങ്കാരമായ് വിളങ്ങും
കുപ്പിവളകളുരസുന്നതോ
കാലത്ത് സുര്യന്‍ ഉദിക്കുന്നതും
സായന്തനത്തിലതു മറയുന്നതും
പിരികക്കൊടികള്‍ക്കിടയിലുള്ള
തിലകമായി കണ്ടുഞാന്‍ നോക്കിനിന്നു
കാലമൊരു പുഴയിലെ ജലനിരപ്പില്‍
പോങ്ങിക്കിടക്കുന്നൊരിലകണക്കെ
മന്ദമായി മന്ദമായി കാറ്റടിച്ച്
മുന്നോട്ട് മുന്നോട്ടൊഴുകിടുന്നു
പെട്ടന്നു ഭാവങ്ങളാകെമാറി
ആകാശമാകെ കറുത്തുപോയി
വരുണനൊരു കാര്‍മേഘ രഥവുമേറി
കടലിന്റെ കരയില്‍ വിരുന്നുവന്നു
കടലുകലിതുള്ളി അലറി അപ്പോള്‍
തിരകള്‍ ആകാശത്തുയര്‍ന്നു പൊങ്ങി
അതുകണ്ടതിശയപെട്ടൊരെന്റെ
മനസു നിറച്ചും പരിഭവമായി
സൌന്ദര്യമെല്ലാമകന്നുപോയി
കടലൊരു രാക്ഷസ്സിയായിമാറി
പ്രണയമൊരു ഭയമായി മാറിയപ്പോള്‍
കടലുംമീഞാനും പിണക്കത്തിലായ്
പോയില്ല പന്നെ കടല്‍ക്കരയില്‍
ഏറെനാള്‍ തമ്മില്‍ പിരിഞ്ഞിരുന്നു
പിന്നെയും മാനം വെളുത്തുവന്നു
മാനത്ത് സുര്യന്‍ പ്രഭചൊരിഞ്ഞു
മനസിലെ മഞ്ഞൊന്നുരുകിയപ്പോള്‍
കടലിനെ കാണാന്‍ തിടുക്കമായി
അന്നൊരു സായന്തനത്തിലപ്പോള്‍
കടലിന്റെ കരയില്‍ ഞാന്‍ പോയിനോക്കി
നാണിച്ചു കുമ്പിട്ടു നിന്ന പെണ്ണ്
ഓട്ടക്കണ്ണിട്ടൊന്നു നോക്കിയെന്നെ
കാര്‍കൂന്തല്‍ കൊണ്ടുരസ്സുന്നപോലെ
മന്ദമായി തിരകള്‍ ഒഴുകിവന്ന്
പാദങ്ങള്‍ കഴുകി തഴുകും നേരം
പ്രേമമെന്‍ മനസ്സില്‍ ഉദിച്ചുവന്നു
കോപമൊരു ഭുതമായി വന്നിടുമ്പോള്‍
സ്നേഹമീമനസ്സില്‍ മറഞ്ഞിരിക്കും
കോപത്തെ ആട്ടി അകറ്റിടുമ്പോള്‍
സ്നേഹവും പ്രേമവും പൂത്തുലയും
മനസ്സൊരു വൃന്ദാവനം കണക്കെ
പൂക്കള്‍ നിറഞ്ഞു വിളങ്ങിനില്‍ക്കും
പുങ്കാവനത്തിലെ പൂമരത്തിന്‍
ചോട്ടിലിരുന്നൊന്നു കാറ്റുകൊള്ളാന്‍
പോരുക പോരുക യെൻ കടലേ
മന്ദമായൊഴുകുന്ന തിരകണക്കെ
പാദസരത്തിന്‍ കിലുക്കവുമായി
നടനമാടുന്നൊരു സുന്ദരിയായി
കുപ്പിവളകള്‍ ഉരസ്സിക്കൊണ്ട്
നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്
*********************************
സായന്തനത്തിലതു മറയുന്നതും
മനസ്സൊരു വൃന്ദാവനം കണക്കെ
Monday, June 25, 2012
അമ്മ
അമ്മതന്‍ ഉമ്മ മറന്നുപോയോ
അമ്മിഞ്ഞപാല് നുകര്‍ന്ന മധുരവും
നെഞ്ചിലെ ചൂടും മറന്നുപോയോ
ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍ തുറന്നു
നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു
നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു
അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ
പിഞ്ചിളം കവിളു നനഞ്ഞു കുതിര്‍ന്നു
അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള
വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു
അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്
പീലി വിടര്‍ത്തുന്ന മയിലുമുണ്ട്
പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍
മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്
പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ
ഞ്ഞൊറികളായലകളായ് അതിമധുരം
സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍
പുങ്കാവനത്തിലെ പൂമരം പോല്‍
ചന്ദ്ര ബിംബത്തിന്റെ പ്രഭയില്‍നിന്നുതിരുന്ന
കുളിരുമായി മാരുതന്‍ വീശിടുന്നു
പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ
അമ്മതൻ സ്നേഹമാം പുഞ്ചിരിക്ക്
പകരം കൊടുക്കുവാനെന്തുണ്ട് എന്‍ കയ്യി-
-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്
അമ്മയുടെ ഓമനയായി വളരണം
അമ്മക്ക് തണലായി മാറീടണം
അമ്മയോടുള്ളതാം സ്നേഹം മുഴുവനും
അമൃത് പോല്‍ അമ്മയെ ഊട്ടീടണം
അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍
മന്ത്രം പോല്‍ എന്നെന്നുമുരുവിടണം
*************************
Friday, June 22, 2012
വണ്ടിന്റെ പാട്ട്
പാടണം പാടണം പാടി പറക്കണം തെനുണ്ട് അലയുന്ന വണ്ടെനിക്ക്
പാടുവാന്‍ മോഹമുണ്ടേറെയെന്നാകിലും
പാടേണ്ട പാട്ടിന്നു താളമില്ല
താളം പിടിക്കുവാന്‍ കൈകൊണ്ടു തട്ടി-
-യതിലുതിരുന്ന ശബ്ദത്തിനിമ്പമില്ല
ഇമ്പത്തില്‍ താളമുതിര്‍ന്നിടും നേരത്ത്
മീട്ടുവാന്‍ നല്ലൊരു ഈണമില്ല

പാടിത്തുടങ്ങുന്ന നേരത്ത് പിന്നിലായി
പല്ലിതന്‍ വായ പിളര്‍ന്നു വന്നു
കുതറി മാറീടുവാന്‍ ആയില്ല മോഹങ്ങള്‍
പല്ലിതന്‍ ച്ചുണ്ടില്‍ ഞെരിഞ്ഞമര്‍ന്നു
-യതിലുതിരുന്ന ശബ്ദത്തിനിമ്പമില്ല
ഇമ്പത്തില്‍ താളമുതിര്‍ന്നിടും നേരത്ത്
മീട്ടുവാന്‍ നല്ലൊരു ഈണമില്ല
വാക്കുകളടുക്കി പെറുക്കിയൊരുവിതം
വരികള്‍ ഞാന്‍ മനമുരുകി നെയ്‌തെടുത്തു
ഇനിയൊന്നു പാടണം വരികളൊന്നീണത്തില്‍
പ്രിയതമ വന്നു ശ്രുതി മീട്ടിടുമോ

ഈ വിതം മോഹത്തിൻ സാഗര തിരകള്‍തന്‍
അലയിലായ് തലചായിച്ചു ചാഞ്ഞുകൊണ്ട്
പാടിത്തുടങ്ങുന്ന നേരത്ത് പിന്നിലായി
പല്ലിതന്‍ വായ പിളര്‍ന്നു വന്നു
കുതറി മാറീടുവാന്‍ ആയില്ല മോഹങ്ങള്‍
പല്ലിതന്‍ ച്ചുണ്ടില്‍ ഞെരിഞ്ഞമര്‍ന്നു
ഒരു പാട്ട് പാടി മുഴുകിപിച്ചീടുവാന്‍
ഈണവും ഇമ്പത്തിലുതിരുന്ന താളവും
ഒപ്പിച്ച വരികളും ബാക്കിയായി
മരണമൊരു പല്ലിയുടെ രൂപവും പൂണ്ടു
തൻ പിന്നിലായി വന്ന് ഒളിച്ചിരിക്കും
സമയം കളയേണ്ട നമ്മൾതൻ കണ്ടത്തി-
ലുതിരേണ്ട ഈണങ്ങള്‍ താളമിട്ട്
വരികളായ് ശ്രുതി ചേര്‍ത്ത്
വേകത്തില്‍ വേകത്തില്‍
പാടി മുഴുകിച്ചു പോന്നുകൊള്‍ക
Picture from clker.com
Thursday, June 14, 2012
അഗ്നിനാളങ്ങള്‍
Picture from laconicsoftware.com
ഉണര്‍ന്നെനീക്കുന്നില്ല ഞാന്‍ ഇപ്പോളും ഉറങ്ങുവനാണ് ഇഷ്ടം
ഉറങ്ങുന്ന നിമിഷങ്ങളില്‍ ആ അഗ്നിയുടെ പൊള്ളുന്ന ചൂട്
എന്‍റെ ഹൃദയത്തെ പൊള്ളിക്കുന്ന വേദന അറിയുന്നില്ല
എന്‍റെ കണ്ണില്‍ പതിയുന്ന കാഴ്ചകളെല്ലാം പതിയെ
ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന നെയ്യായി മാറുന്നു
എന്‍റെ കാതുകളില്‍ പതിയുന്ന ശബ്ദങ്ങളും
ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന നെയ്യായി മാറുന്നു
എന്‍റെ കണ്ടത്തില്‍നിന്നും പൊലിഞ്ഞു വീഴാന്‍ കൊതിച്ച വാക്കുകളും
അവസാനം നെയ്യാക്കി മാറ്റി ഞാന്‍ ആ അഗ്നിയിലേക്ക് ഒഴിച്ച് കൊടുത്തു
നീലയും മഞ്ഞകലര്‍ന്ന ചുകപ്പും തിളങ്ങുന്നതും ആയ ചിറകുകള്‍ വിരിച്ച്
അഗ്നി ആളി ആളി പടരുകയാണ് ചുറ്റും ച്ചുടു കാറ്റ് വീശുന്നു
കണ്ടതും കേട്ടതും പിന്നെ പറയാന്‍ മനസില്‍ വീര്‍പ്പു മുട്ടിയതും ആയ
വിഷമയമായ ഹവിസ്സുകള്‍ അഗ്നിയില്‍ കത്തി അമരട്ടെ
അതുവരെ ഉറങ്ങി കിടക്കണം അല്ലങ്ങില്‍ സഹിക്കുകയില്ല
ആ അഗ്നിനാള ചിറകുകള്‍ തട്ടുമ്പോള്‍ പൊള്ളുന്ന ഹൃദയത്തിന്‍റെ വേദന
എല്ലാം കത്തിയമര്‍ന്നു അവസാനം അടിയുന്ന ചാരവും
കാറ്റില്‍ പറന്ന് അകന്നു പോകുമ്പോള്‍ ഉണര്‍ന്നെനീക്കാം
ആ നിമിഷം ശാന്തിയുടെ ഇളം കാറ്റ് കുളിരും ആയി വന്ന്
എന്നെ ഉറക്കത്തില്‍ നിന്നും തട്ടി ഉണര്‍ത്തും അതുവരെ
ആരും ശബ്ദം ഉണ്ടാക്കരുതേ ഞാന്‍ സുഗമായി ഉറങ്ങിടട്ടെ
Subscribe to:
Posts (Atom)


