Thursday, August 30, 2012

മതഭ്രാന്ത്‌

മതമൊരു മധുരമാണെങ്കിലും

തെല്ലോന്നതികമായെന്നാല്‍  അതും വിഷമായിടും

തീപ്പൊരിയായിടും  തീനാളമായിടും

ഭുമിതന്‍ പൂങ്കാവനം ചാമ്പലായിടും

സൂക്ഷിച്ചുകൊള്ളണം  മര്‍ത്യമനസ്സെന്ന

കരിമരുന്നതിലൊരു  തീപ്പൊരിവീഴാതെ

വിശ്വാസസംഹിതകള്‍ ഏറെയുണ്ടിവിടെ ഈ

വിശ്വത്തിലെവിടെയും താങ്ങുപോല്‍ തണലുപോല്‍

വിശ്വസിച്ചീടുന്നതപരാധമല്ല

ഈ വിശ്വാസം അതിനൊരു മറ കൊടുത്തീടണം

മൂടിവച്ചീടണം അന്യരതു കാണാതെ

ജനനേന്ത്രിയങ്ങളെ മുടിവയ്ക്കും പോലെ

അന്യന്റെ വിശ്വാസം എത്തി നോക്കീടുവാന്‍

അവകാശമില്ലില്ല ഏതൊരു മര്‍ത്യനും

രഹസ്യമതൊക്കെയും നോക്കി രസിക്കുന്ന-

-തപരാതമല്ലെയോ  വൃത്തികേടല്ലയോ

സത്യത്തിലേക്കങ്ങു നീണ്ടു കിടക്കുന്ന

വഴിമാത്രമായിയീ മതമതു കാണണം

സത്യത്തിലേക്കുള്ള വഴികള്‍ പലതുണ്ട്

വൈരുധ്യമുണ്ടവ തമ്മില്‍ പരസ്‌പരം

പല പല നദികളങ്ങോഴുകിവന്നവസാനം

അലതല്ലുമാ കടലലയോടു ചേരുന്നു

ഒഴുകിവന്നീടുന്ന മണ്ണിന്റെ മാറിലായ്

ഹരിതകം വിരിയിച്ച്  കതിരുകള്‍ വിളയിച്ച്

സര്‍വ്വചരാചര  ദാഹം ശമിപ്പിച്ച്

ശാന്തമായി ശാന്തമായി ഒഴുകിവന്നവസാനം

അസ്ത്തിത്വമെല്ലാം വെടിഞ്ഞു പരസ്പ്പരം

ഇഴചേര്‍ന്ന്  തെരുതെരെ തിരമാല തീര്‍ക്കുവാന്‍

സ്നേഹത്തിന്‍ നിറനിലാവലിയുന്ന പാല്‍കടല്‍

നിറയുവാന്‍ ഒരുതുള്ളി ജലകണമാകുവാന്‍

ഒഴുകണം   നമ്മള്‍തന്‍  നദിയിലൂടങ്ങതിന്‍

ഉറവ തേടേണ്ട നാം സമയം കളയേണ്ട.

               *************












Saturday, August 25, 2012

ഓണ പാട്ട്












ഓണമായി തിരുവോണമായി പൊന്‍-
-ഓണമെന്‍ മുറ്റത്ത് വന്നു നിൽപ്പൂ 
മാവേലി മന്നന്‍റെ മങ്ങിയോരോര്‍മകള്‍
മാനസം തന്നില്‍ മായാതെ  നില്പ്പു
അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഏവര്‍ക്കും ഉത്സവമായിരുന്നു
ജാതികളില്ലാ മതങ്ങളില്ലാ
മലയാളിത്ത ബോധം നിറഞ്ഞിടുമ്പോള്‍
മാമലകള്‍തന്‍  തണലത്തൊരു  കൊച്ചു
മലയാള നാടിന്‍റെ മണ്ണിലാകെ
സ്നേഹവര്‍ണത്തിന്‍  ഇതളുകള്‍ നീട്ടി
ലാളിത്യമധുരമാം തേന്‍ നിറച്ച്
ഇളവെയില്‍കൊണ്ടതിന്‍ ശോഭയില്‍
താളത്തില്‍ ഇളകുന്ന പൂക്കള്‍ നിറഞ്ഞിരുന്നു
പാടം നിറഞ്ഞങ്ങുലയുന്ന നെല്‍ക്കതിര്‍
കാണുവാന്‍ ഐശ്വര്യമായിരുന്നു
ഒരുമിച്ചു കൈകോര്‍ത്തു തൊടിയിലും വഴിയിലും
പൂക്കള്‍ പറിച്ചു നടന്ന കാലം
ഓണപുടവ ഉടുത്തുകൊണ്ടേ പല
ഓണകളികള്‍ കളിച്ചുകൊണ്ടേ
ഏവരും ഒത്തിരുന്നുണ്ണുന്ന സദ്യയില്‍
നിറയുമീ  നമ്മുടെ വയറിനൊപ്പം 
ഹൃദയത്തില്‍ നന്മകള്‍ സ്നേഹവികാരങ്ങള്‍
ഏവരും ഒന്നെന്ന പൊന്‍ചിന്തകള്‍
കാലമിതേറെ കടന്നുപോയ് എന്‍കൊച്ചു 
മലയാള നാടിതും മാറിയല്ലോ
കാക്കപൂവില്ലാ മുക്കൂറ്റിയില്ലാ 
തുമ്പ പൂവിന്‍റെ വുമില്ലാ
ഇന്നെന്‍റെ വീടിന്‍റെ ഉമ്മത്തായൊരു  
പൂക്കളം തീര്‍ക്കുവാന്‍ പൂക്കളില്ലാ
തുമ്പി തുള്ളീടുന്ന നാരിയില്ലാ 
ഊഞ്ഞാല്   കെട്ടിയ  മരവുമില്ലാ
പണ്ടുള്ളതെല്ലാം  പഴംതുണിയായ് 
പച്ച പരിഷ്കാരമായി എങ്ങും
ഡാടിമമ്മീ എന്ന് മൊഴിയണം നാവിലി-
ന്നമ്മക്കും അച്ചനും വിലയിടിഞ്ഞു
ബൈക്കിലിരുന്നൊന്നു  ചെത്തീടണം  ഇന്ന്
സൈക്കിളുരുട്ടുവാന്‍ ലജ്ജയല്ലോ
ജീന്‍സണിഞ്ഞീടുവാന്‍ ഗമയുണ്ട്‌ ചൂടത്ത്
മുണ്ടുടുത്തീടുവാന്‍  നാണമല്ലോ 
മലയാളമൊന്നു പറഞ്ഞാല്‍ അപരാധം
ഇംഗ്ലീഷു മാത്രം മോഴിഞ്ഞിടേണം
അമ്പത്തൊന്നക്ഷരം തത്തി കളിക്കുന്ന
നാവുകള്‍ എല്ലാം പിഴുതെറിഞ്ഞ്‌
ഇംഗ്ലിഷ് ഭാഷയെ പോറ്റിവളര്‍ത്തുവാന്‍ 
മലയാള ഭാഷയെ കൊന്നീടണം 
അമ്മതന്‍ അമ്മിഞ്ഞ നുകരുന്ന മധുരസം
വേറൊരു പാലിന്നുമില്ല  തെല്ലും
മുത്തശ്ശിതന്‍ കഥ കേട്ട് രസിക്കുവാന്‍
നേരവുമില്ലാ മനസുമില്ലാ 
സാരോപദേശത്തിന്‍ വിഷയങ്ങളൊന്നുമീ
എന്‍ഡ്രൻസ്ക്കോച്ചിങ്ങിനില്ല  പോലും 
പിന്നെന്തിനാണീ കിളവിതന്‍ പാഴ്മൊഴി
കേട്ടിന്നു സമയം കളഞ്ഞീടണം
കംബ്യുട്ടര്‍ ഗയ്‌മ്  കളിച്ചീടണം
മൊബൈല്‍ ഫോണിലും കുത്തി കളിച്ചീടണം
യന്ത്ര മനുഷ്യനായി വളരുന്നൊരീ ഇളം
ഹൃദയങ്ങളിലിന്നു പൊള്ള മാത്രം
ചിന്തകളില്ലാ കഴിവുമില്ലാ ഇന്ന്
ചിന്തിക്കുവാനൊട്ടു  നേരമില്ലാ
സ്നേഹമതില്ലാ കാരുണ്യമില്ലാ
മനുഷ വികാരങ്ങളൊന്നുമില്ലാ
ഈവിതം കാലുഷമായൊരീ നാടിന്നു
ഈവിതം മാറി മറിഞ്ഞു പോയി
മദ്യപശാലകള്‍ പെരുകുന്നു എവിടെയും
മദ്യപന്‍മാരുടെ കൂട്ടം മാത്രം
സര്‍ക്കാരിതിന്നതിന്‍ ജനാവ്‌ കാക്കുവാന്‍
മദ്യമതുതന്നെ വിറ്റീടണം
പ്രജകള്‍ തുലയട്ടെ പട്ടിണിയാവട്ടെ
ഭാര്യമാര്‍ തെറിയില്‍ കുളിച്ചിടട്ടെ
കൃഷിയിടം മുടിയട്ടെ കാടുനശിക്കട്ടെ
പുഴയും കുളങ്ങളും വറ്റിടട്ടേ
ഭരണത്തിലേറീട്ടു കയ്യിട്ടു വാരുവാന്‍
വിഷജലം വിറ്റുള്ള കാശുമതി
റ്റവരുടയവര്‍ എന്നതൊന്നും ഇല്ല 
ക്ലൂരത എങ്ങും മറഞ്ഞിരിപ്പൂ 
പത്രം നിവര്‍ത്തിയാല്‍ കൂട്ടകൊലകളും
മാനഭംഗങ്ങളും എത്ര എത്ര
ആര്‍ത്തു വിളിക്കുന്ന ആ‍ര്‍ത്തനാദങ്ങളും 
നിണമൊലിച്ചുയരുന്ന   ആയുധവും
എങ്കിലും ആ മഴ മേഘങ്ങള്‍ കനിയാഞ്ഞ
കര്‍കിടകം പോയ് മറഞ്ഞനേരം
ഇന്നിതാ ചിങ്ങമായി അത്തവും വന്നുപോയ്‌ 
എല്ലാം മറന്നിടാം മാലോകരെ
പഴമകള്‍ തുലയട്ടെ പുതുമയില്ലുള്ളതാം
നന്‍മകള്‍ മാത്രം തിരഞ്ഞെടുക്കാം 

അത്തം പിറന്നതിന്നപ്പുറം പത്തുനാള്‍
ഓണം പിറക്കുന്ന നാളുവരെ
ജാതീമറന്നിടാം  മതവും മറന്നിടാം 
രാഷ്ട്രീയമെല്ലാം അകറ്റിവയ്ക്കാം
ഗ്രഹോപകരണത്തിന്‍  ശാലകളും
വസ്ത്ര ശാലകളും  മറ്റു ശാലകളും 
 വര്‍ണവിളക്കുകള്‍ മിന്നിതെളിഞ്ഞങ്ങ-
-ലങ്കാരമോടെ തിളങ്ങിനില്പ്പു
മഞ്ഞയും ചോപ്പും പലനിറത്തിലുള്ള
പൂക്കളിന്നെങ്ങുമീ തെരുവിലെല്ലാം
കൊയംബത്തൂരീന്നു വണ്ടികേറീവന്നു 
പൂക്കളം തീര്‍ക്കുവാന്‍ കാത്തിരിപ്പൂ

ട്ടെലിവിഷ പെട്ടി നിറയെ തെരുതെരെ
പുതു പുതു പുത്തന്‍ പടങ്ങളുണ്ട്
താരങ്ങള്‍തന്‍ വിശേഷങ്ങളുണ്ട് പിന്നെ
അംഗനമാരുടെ കൊഞ്ജലുണ്ട്  
ഇടതടവില്ലാതെ പെരുമഴയായി പെയ്യും 
പരസ്യ മഴയുടെ കുളിരുമുണ്ട്  
പച്ചകറികളില്‍  വിഷഗന്ധമെങ്കിലും
നല്ലൊരു സദ്യ ഒരുക്കീടണം
പച്ചടി കിച്ചടി സാമ്പാറ് അവിയല്
പലതരം കറികള്‍ വരുത്തിക്കണം
പ്ലാസ്റ്റിക്കുകൊണ്ടുള്ള   തൂശനിലയിലായി 
പാലട പ്രഥമന്‍ വിളംബീടണം
ത്രിക്കാക്കരപ്പനെ ചന്തയില്‍ പോയിട്ട്
കാശ് കൊടുത്തൊന്നു വാങ്ങീടണം
ആദിയും ദുഖവും എല്ലാം അകന്നുപോയ്
ആശ്വാസമാകട്ടെ ഓണനാള്
പാതി നികന്നൊരു  പാടവരമ്പിലെ   
പാതി കരിഞ്ഞോരു  പാഴ്ചെടിയില്‍
ബാക്കിയിരിക്കുന്ന പച്ചപ്പില്‍ അങ്ങിങ്ങ്
മൊട്ടിട്ട പൂവിന്‍റെ ശോഭപോലെ
ഹൃദയത്തില്‍ എവിടെയോ മങ്ങിയിരിക്കുന്ന
ഓര്‍മ്മകള്‍ എല്ലാം പുറത്തെടുക്കാം
മാവേലി മന്നവന്‍ വന്നണഞ്ഞീടുമ്പോള്‍
മാലോകരെല്ലാരും ഒന്നു പോലെ
കള്ളവും ചതിയും അകറ്റിയെക്കാം 
ഇന്ന് ആമോധപൂര്‍വ്വം വസിച്ചു നോക്കാം 
ഉച്ചത്തില്‍ ഉച്ചത്തില്‍ ഉയരട്ടെ എവിടെയും 
ആര്‍പ്പു വിളികളാനന്തമോടെ
ആര്‍പോ....  ഈറോ... ഈറോ...
ആര്‍പോ...  ഈറോ... ഈറോ...

               *******

ലോകത്ത് എവിടെയും ഉള്ള ഓണം ആഘോഷിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഈ എളിയവന്‍റെ ഹൃദയം നിറഞ്ഞ ആയിരം ആയിരം ഓണാശംസകള്‍.
എല്ലാവര്‍ക്കും നന്‍മയും സന്തോഷവും ആയുസും ആര്യോഗ്യവും സമ്പത്തും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു.   

Picture from rekspoursout.wordpress.com.



Saturday, August 18, 2012

ഞാന്‍


എന്നിലെ എന്നെ ഞാന്‍ കാണുന്നു

എന്റെ  കണ്‍ പീലികള്‍ മൂടുമീ നേരം

എന്നിലെ ചൈതന്യം അറിയുന്നു ഞാന്‍

ഹൃദയ താളം നിലച്ചൊരീ  നേരം

ദേഹിയും ദേഹവും രണ്ടെന്നറിഞ്ഞെന്റെ 

ചിത കത്തി എരിയുമീ നേരം

ദേഹം അതഞ്ചായി വികടിച്ചു പോയ് 

ഇന്ന് ദേഹിയായി ഞാന്‍ നിലനില്പൂ

ദേഹങ്ങള്‍ പലതും ധരിച്ചുപേക്ഷിച്ചു 

 ഞാന്‍ദേഹിയായി ഇന്നും ഇരിപ്പു

എല്ലാമറിഞ്ഞമരുമകിലാണ്ട നാഥന്‍

ഒരു വേഷം ഇനിയും ഒരുക്കും

അതുമണിഞ്ഞെന്‍ഭാഗം ആടി കളിക്കുവാന്‍

ഞാന്‍ എന്ന സത്യം മുഴുകും

ഞാന്‍ എന്നെ അറിയാതെ എന്തിലോ മുഴുകി

ഒരു ദേഹിയായി എന്നും ഇരിക്കും.

ഒരു ദേഹിയായി എന്നും ഇരിക്കും.

Wednesday, June 27, 2012

കടലിനോടുള്ള പ്രണയം






കടലിന്റെ  കരയിലെ കാറ്റുകൊള്ളാന്‍ 
വെറുതെ ഞാന്‍ പോയി ഒരുദിവസം  
കടലിലെ തിരവന്നു കാലില്‍മുട്ടി
കടലുമീഞാനുമായി പ്രണയത്തിലായി
കടലിലെന്‍ മനസിന്റെ നിഴലുകണ്ടു
കടലിലെ തിരയ്യിലെന്‍ ചിന്തകളും 
കുംഭമാസത്തിലെ സായന്തനം
കുങ്കുമം വാരി വിതറും പോലെ
പുഞ്ചിരിതുകുമാ മുഖകാന്തിയില്‍
കണ്ണിമ വെട്ടാതെ നോക്കിനിന്നു
തിരകളും തിരകളും കുട്ടിമുട്ടി
ഉതിരുന്ന ശബ്ദമെന്‍ കാതിലെത്തി
നടനമാടുന്നൊരു സുന്ദരിതന്‍
പാദസരത്തിന്‍ കിലുക്കമാണോ
കൈകള്‍ക്കലങ്കാരമായ് വിങ്ങും 
കുപ്പിവളകളുരസുന്നതോ 
കാലത്ത് സുര്യന്‍ ഉദിക്കുന്നതും
സായന്തനത്തിലതു മറയുന്നതും 
പിരികക്കൊടികള്‍ക്കിടയിലുള്ള 
തിലകമായി കണ്ടുഞാന്‍ നോക്കിനിന്നു
കാലമൊരു പുഴയിലെ ജലനിരപ്പില്‍
പോങ്ങിക്കിടക്കുന്നൊരിലകണക്കെ
മന്ദമായി മന്ദമായി കാറ്റടിച്ച്
മുന്നോട്ട് മുന്നോട്ടൊഴുകിടുന്നു
പെട്ടന്നു ഭാവങ്ങളാകെമാറി  
ആകാശമാകെ റുത്തുപോയി 
വരുണനൊരു   കാര്‍മേഘ  രഥവുമേറി
കടലിന്റെ കരയില്‍ വിരുന്നുവന്നു 
കടലുകലിതുള്ളി അലറി അപ്പോള്‍  
തിരകള്‍ ആകാശത്തുയര്‍ന്നു പൊങ്ങി 
അതുകണ്ടതിശയപെട്ടൊരെന്റെ
മനസു നിറച്ചും പരിഭവമായി     
സൌന്ദര്യമെല്ലാമകന്നുപോയി 
കടലൊരു രാക്ഷസ്സിയായിമാറി
പ്രണയമൊരു ഭയമായി മാറിയപ്പോള്‍ 
കടലുംമീഞാനും പിണക്കത്തിലായ്  
പോയില്ല പന്നെ കടല്‍ക്കരയില്‍ 
ഏറെനാള്‍ തമ്മില്‍ പിരിഞ്ഞിരുന്നു
പിന്നെയും മാനം വെളുത്തുവന്നു 
മാനത്ത് സുര്യന്‍ പ്രഭചൊരിഞ്ഞു 
മനസിലെ മഞ്ഞൊന്നുരുകിയപ്പോള്‍ 
കടലിനെ കാണാന്‍ തിടുക്കമായി 
അന്നൊരു സായന്തനത്തിലപ്പോള്‍ 
കടലിന്റെ കരയില്‍ ഞാന്‍ പോയിനോക്കി 
നാണിച്ചു കുമ്പിട്ടു നിന്ന പെണ്ണ് 
ഓട്ടക്കണ്ണിട്ടൊന്നു  നോക്കിയെന്നെ 
കാര്‍കൂന്തല്‍  കൊണ്ടുരസ്സുന്നപോലെ
മന്ദമായി തിരകള്‍ ഒഴുകിവന്ന് 
പാദങ്ങള്‍ കഴുകി തഴുകും നേരം 
പ്രേമമെന്‍  മനസ്സില്‍ ഉദിച്ചുവന്നു 
കോപമൊരു ഭുതമായി വന്നിടുമ്പോള്‍ 
സ്നേഹമീമനസ്സില്‍ മറഞ്ഞിരിക്കും
കോപത്തെ ആട്ടി അകറ്റിടുമ്പോള്‍
സ്നേഹവും പ്രേമവും പൂത്തുലയും
മനസ്സൊരു വൃന്ദാവനം കണക്കെ 
പൂക്കള്‍ നിറഞ്ഞു വിളങ്ങിനില്‍ക്കും 
 പുങ്കാവനത്തിലെ പൂമരത്തിന്‍  
ചോട്ടിലിരുന്നൊന്നു  കാറ്റുകൊള്ളാന്‍  
പോരുക പോരുക യെൻ കടലേ
മന്ദമായൊഴുകുന്ന തിരകണക്കെ
പാദരത്തിന്‍  കിലുക്കവുമായി
നടനമാടുന്നൊരു സുന്ദരിയായി
കുപ്പിവളകള്‍ ഉരസ്സിക്കൊണ്ട് 
നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ്‌ 
*********************************


Monday, June 25, 2012

അമ്മ


അമ്മതന്‍ ഉമ്മ മറന്നുപോയോ

അമ്മിഞ്ഞപാല്  നുകര്‍ന്ന മധുരവും

നെഞ്ചിലെ ചൂടും മറന്നുപോയോ

ആദ്യമായ് മെല്ലെ ഞാന്‍ മിഴികള്‍  തുറന്നു

നെഞ്ചോടു ചേര്‍ത്തെന്നെ വാരിപ്പുണര്‍ന്നു

 നെറ്റിയില്‍ തെരുതെരെ ചുംബനം തന്നു

അമ്മതന്‍ ആനന്ത കണ്ണീരു വീണെന്റെ 

പിഞ്ചിളം   കവിളു  നനഞ്ഞു  കുതിര്‍ന്നു

അമ്മ എന്നുള്ള രണ്ടക്ഷരത്തിന്നുള്ള

വെണ്മയാ ചിരിയില്‍ ഉതിര്‍ന്നു വന്നു

അഴകുള്ള പുവുണ്ട് പുവിന്നു മണമുണ്ട്

പീലി വിടര്‍ത്തുന്ന  മയിലുമുണ്ട്

പിഞ്ചിളം കൈകളാല്‍ വാരിക്കളിക്കുവാന്‍

മഞ്ചാടി കുരുവിന്റെ കുന്നുമുണ്ട്

പുഴയിലൊരില വീണ നിമിഷത്തില്‍ തെരുതെരെ

ഞ്ഞൊറികളായലകളായ് അതിമധുരം

സന്ധ്യയിലെ മാനത്ത് മിന്നുന്ന താരകള്‍

പുങ്കാവനത്തിലെ പൂമരം പോല്‍

ചന്ദ്ര ബിംബത്തിന്റെ  പ്രഭയില്‍നിന്നുതിരുന്ന

കുളിരുമായി മാരുതന്‍ വീശിടുന്നു

പകരമാവില്ല ഈ സൌന്ദര്യം ഒന്നുമെൻ 

അമ്മതൻ  സ്നേഹമാം പുഞ്ചിരിക്ക്

പകരം കൊടുക്കുവാനെന്തുണ്ട്  എന്‍ കയ്യി-

-ലമ്മിഞ്ഞ പാലിന്റെ മധുരത്തിന്

അമ്മയുടെ ഓമനയായി വളരണം

അമ്മക്ക് തണലായി മാറീടണം

അമ്മയോടുള്ളതാം സ്നേഹം മുഴുവനും

അമൃത് പോല്‍ അമ്മയെ ഊട്ടീണം

അമ്മയെന്നുള്ള രണ്ടക്ഷരം ഹൃദയത്തില്‍

മന്ത്രം പോല്‍ എന്നെന്നുമുരുവിടണം

*************************

http://kathayillaathe.blogspot.in/



 

Friday, June 22, 2012

വണ്ടിന്റെ പാട്ട്

പാടണം പാടണം പാടി പറക്കണം
തെനുണ്ട് അലയുന്ന വണ്ടെനിക്ക്


പാടുവാന്‍  മോഹമുണ്ടേറെയെന്നാകിലും
പാടേണ്ട പാട്ടിന്നു താളമില്ല
താളം പിടിക്കുവാന്‍ കൈകൊണ്ടു  തട്ടി-
-യതിലുതിരുന്ന ശബ്ദത്തിനിമ്പമില്ല

ഇമ്പത്തില്‍ താളമുതിര്‍ന്നിടും നേരത്ത്
മീട്ടുവാന്‍ നല്ലൊരു ഈണമില്ല


ഈണമൊരു  മഴയായി പെയ്യുന്ന നേരത്ത് 
ഈണത്തിനോപ്പിച്ച വരികളില്ല  
  
വാക്കുകളടുക്കി പെറുക്കിയൊരുവിതം
വരികള്‍ ഞാന്‍ മനമുരുകി നെയ്‌തെടുത്തു 

ഇനിയൊന്നു പാടണം വരികളൊന്നീണത്തില്‍
പ്രിയതമ വന്നു ശ്രുതി മീട്ടിടുമോ




ഈ വിതം മോഹത്തിൻ സാഗര തിരകള്‍തന്‍
അലയിലായ്  തലചായിച്ചു ചാഞ്ഞുകൊണ്ട് 
   
പാടിത്തുടങ്ങുന്ന നേരത്ത്  പിന്നിലായി 
പല്ലിതന്‍ വായ പിളര്‍ന്നു വന്നു  

കുതറി മാറീടുവാന്‍ ആയില്ല മോഹങ്ങള്‍
പല്ലിതന്‍ ച്ചുണ്ടില്‍ ഞെരിഞ്ഞമര്‍ന്നു

ഒരു പാട്ട് പാടി മുഴുകിപിച്ചീടുവാന്‍
ആയില്ല എന്‍ ഒരു ആയിസിനാല്‍ 


ഈണവും ഇമ്പത്തിലുതിരുന്ന താളവും
ഒപ്പിച്ച വരികളും ബാക്കിയായി
മരണമൊരു പല്ലിയുടെ  രൂപവും പൂണ്ടു
തൻ പിന്നിലായി വന്ന് ഒളിച്ചിരിക്കും


സമയം കളയേണ്ട നമ്മൾതൻ കണ്ടത്തി-
ലുതിരേണ്ട ഈണങ്ങള്‍ താളമിട്ട്‌

വരികളായ് ശ്രുതി ചേര്‍ത്ത്  
വേകത്തില്‍ വേകത്തില്‍  
പാടി മുഴുകിച്ചു പോന്നുകൊള്‍ക

Picture from clker.com

Thursday, June 14, 2012

അഗ്നിനാളങ്ങള്‍

Picture from laconicsoftware.com


ഹൃദയം കത്തിയാളുന്ന ഒരു അഗ്നികുണ്ഡം പോലെ ജ്വലിക്കുന്നു

ഉണര്‍ന്നെനീക്കുന്നില്ല ഞാന്‍ ഇപ്പോളും ഉറങ്ങുവനാണ് ഇഷ്ടം

ഉറങ്ങുന്ന നിമിഷങ്ങളില്‍ ആ അഗ്നിയുടെ പൊള്ളുന്ന ചൂട്‌

എന്‍റെ ഹൃദയത്തെ പൊള്ളിക്കുന്ന വേദന അറിയുന്നില്ല

എന്‍റെ കണ്ണില്‍ പതിയുന്ന കാഴ്ചകളെല്ലാം പതിയെ

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന നെയ്യായി മാറുന്നു

 എന്‍റെ കാതുകളില്‍ പതിയുന്ന ശബ്ദങ്ങളും  

ആ അഗ്നിയിലേക്ക് ഉരുകി ഒലിക്കുന്ന  നെയ്യായി മാറുന്നു

എന്‍റെ കണ്ടത്തില്‍നിന്നും പൊലിഞ്ഞു വീഴാന്‍ കൊതിച്ച  വാക്കുകളും

അവസാനം നെയ്യാക്കി മാറ്റി ഞാന്‍ ആ അഗ്നിയിലേക്ക് ഒഴിച്ച് കൊടുത്തു

 നീലയും മഞ്ഞകലര്‍ന്ന ചുകപ്പും തിളങ്ങുന്നതും ആയ ചിറകുകള്‍ വിരിച്ച്

അഗ്നി ആളി ആളി പടരുകയാണ്  ചുറ്റും ച്ചുടു കാറ്റ് വീശുന്നു

കണ്ടതും കേട്ടതും പിന്നെ പറയാന്‍ മനസില്‍ വീര്‍പ്പു മുട്ടിയതും ആയ

വിഷമയമായ ഹവിസ്സുകള്‍ അഗ്നിയില്‍ കത്തി അമരട്ടെ

അതുവരെ ഉറങ്ങി കിടക്കണം അല്ലങ്ങില്‍ സഹിക്കുകയില്ല

ആ അഗ്നിനാള ചിറകുകള്‍ തട്ടുമ്പോള്‍ പൊള്ളുന്ന ഹൃദയത്തിന്‍റെ വേദന 

 എല്ലാം കത്തിയമര്‍ന്നു അവസാനം അടിയുന്ന ചാരവും

കാറ്റില്‍ പറന്ന് അകന്നു പോകുമ്പോള്‍ ഉണര്‍ന്നെനീക്കാം

ആ നിമിഷം ശാന്തിയുടെ ഇളം കാറ്റ് കുളിരും ആയി വന്ന്‌

എന്നെ ഉറക്കത്തില്‍ നിന്നും തട്ടി ഉണര്‍ത്തും അതുവരെ

ആരും ശബ്ദം ഉണ്ടാക്കരുതേ ഞാന്‍ സുഗമായി ഉറങ്ങിടട്ടെ